2022ലെ സാമ്പത്തിക പ്രതിസന്ധി; ഉയർന്ന പണപ്പെരുപ്പം, സൂപ്പർ സൈക്കിൾ, ക്ഷാമം എന്നിങ്ങനെ നിക്ഷേപകർ അറിയേണ്ട കാരണങ്ങൾ ഇവയെല്ലാം
കൊവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറുന്ന ലോകം ഇപ്പോൾ മറ്റൊരു വലിയ പ്രതിസന്ധിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ആവശ്യ സാധനങ്ങളുടെ ദൗർലഭ്യവും ക്ഷാമവും, കത്തിക്കയറുന്ന ഇന്ധന വില, സ്വർണ്ണം വെള്ളി എന്നിവയുടെ വിലയിൽ ഉണ്ടാകുന്ന വർദ്ധനവ് തുടങ്ങിയ നിരവധി കാരണങ്ങളാൽ ലോകത്ത് പണപ്പെരുപ്പം രൂക്ഷമാവുകയാണ്. കമ്മോഡിറ്റികളുടെ എല്ലാം വില വലിയ രീതിയിൽ ഉയരുന്നത് കാണാം. എല്ലാ രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. ചിലർ പറയുന്നത് നിലവിലെ സാമ്പത്തിക പ്രതിസന്ധി എന്നത് കൊവിഡ് പകർച്ചവ്യാധിക്ക് ശേഷമുള്ള സൂപ്പർ സൈക്കിളിന്റെ ഭാഗമാണെന്നാണ്. ഉക്രൈൻ-റഷ്യ സംഘർഷം ഇതിന് പിന്തുണ നൽകിയെന്നുമാണ് ഇത്തരക്കാർ അഭിപ്രായപ്പെടുന്നത്. കാലക്രമേണ ഇനിയും രൂക്ഷമായേക്കാവുന്ന ആഗോള സാമ്പത്തിക പ്രതിസന്ധിക്കുള്ള കാരണങ്ങളും നിലനിൽക്കുന്നുണ്ട്.
നിലവിലെ സാഹചര്യം
ഉക്രൈൻ-റഷ്യ പ്രതിസന്ധി
ഇന്ധന വിതരണത്തിൽ പ്രധാന പങ്കുവഹിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് റഷ്യ. ആഗോള എണ്ണ ഉത്പാദനത്തിന്റെ 11 ശതമാനവും റഷ്യയാണ് സംഭാവന ചെയ്യുന്നത്. ലോക രാജ്യങ്ങൾ റഷ്യയ്ക്ക് മേൽ കനത്ത ഉപരോധം ഏർപ്പെടുത്തി. ആഗോള ബാങ്കിംഗ് സംവിധാനമായ സ്വിഫ്റ്റിൽ നിന്ന് പോലും റഷ്യൻ ബാങ്കുകളെ ഒഴിവാക്കാനുള്ള നീക്കത്തിലാണ്. റഷ്യയുടെ 70 ശതമാനം ബാങ്കിംഗ് പ്രവർത്തനങ്ങളെയും സ്വിഫ്റ്റ് നിരോധനം ബാധിക്കും. യൂറോപ്യൻ യൂണിയൻ ആർടിയും വാക്സിൻ നിർമ്മാതാക്കളായ സ്പുട്നിക്കിനെയും നിരോധിച്ചു.ഉക്രൈനെതിരെ യുദ്ധം നടക്കുമ്പോഴും ഉപഭോക്താക്കൾക്ക് വിതരണത്തിൽ ഒരു തടസ്സവും ഉണ്ടാകില്ലെന്ന് റഷ്യ ഉറപ്പുനൽകുന്നു.
ബോയിംഗും എയർബസും റഷ്യയിലേക്കുള്ള വിതരണം നിർത്തിവച്ചു. പല പാശ്ചാത്യ രാജ്യങ്ങളും റഷ്യൻ വിമാനങ്ങളോ കപ്പലുകളോ തങ്ങളുടെ തുറമുഖങ്ങളിൽ ഡോക്ക് ചെയ്യാൻ അനുവദിക്കില്ലെന്ന് തീരുമാനിച്ചു. ഇത്തരം ഉപരോധങ്ങൾ റഷ്യയുമായി സൗഹാർദ്ദപരമായ നയതന്ത്ര ബന്ധം പുലർത്തുന്ന രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തെ വ്യക്തമായി ബാധിക്കുകയും തടസ്സപ്പെടുത്തുകയും ചെയ്യും. അതിലൊന്നാണ് ഇന്ത്യ.
കത്തിക്കയറുന്ന ഇന്ധന വില
എണ്ണ വില എക്കാലത്തെയും ഉയരങ്ങൾ കീഴടക്കി മുന്നേറുകയാണ്. ബ്രെന്റ് ഓയിൽ ബാരലിന് 124 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡബ്ല്യുടിഐ ക്രൂഡ് ഓയിൽ വില ബാരലിന് 122 ഡോളറാണ്.ഉക്രൈൻ-റഷ്യ സംഘർഷങ്ങളെ തുടർന്ന് എണ്ണ വില കത്തിക്കയറിയിട്ടും എണ്ണ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ഒപെക് പ്ലെസ് വിസമ്മതിച്ചതും വില ഉയരാൻ കാരണമായി. 2008ലും 2010ലും സബ്‌പ്രൈം മോർട്ട്‌ഗേജ് പ്രതിസന്ധിയുടെ സമയത്താണ് എണ്ണവില ഇത്തരം ഏറ്റവും ഉയർന്ന നിലയിലെത്തിയത്. വിതരണ ശൃംഖല തകർന്നതോടെ ആവശ്യകതയിൽ പെട്ടെന്നുള്ള കുതിച്ചുചാട്ടമാണ് ഇത്തരം വില വർദ്ധനവിന് പിന്നിലെ പ്രധാന കാരണം. നിലവിലെ സാഹചര്യത്തിൽ ഒപെക്ക് പ്ലെസിന്റെ ഭാഗമായ എണ്ണ ഉൽപ്പാദക രാജ്യങ്ങൾ ആഗോള വിതരണ പ്രതിസന്ധി വർദ്ധിച്ചിട്ടും എണ്ണ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ തയ്യാറാകുന്നില്ല. എണ്ണ വിലയിൽ ഉണ്ടാകുന്ന വർദ്ധനവ് ചരക്കുകളുടെ വില വീണ്ടും ഉയർത്തിയേക്കും.
യൂറോപ്പിലേക്കുള്ള പ്രകൃതിവാതകം പ്രധാനമായും വിതരണം ചെയ്യുന്നത് റഷ്യയാണ്. റഷ്യയിൽ നിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കാൻ പല യൂറോപ്യൻ രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ടെങ്കിലും, ഇത് വർദ്ധിപ്പിച്ച പ്രകൃതി വാതക വിലയെ ബാധിക്കും, പ്രത്യേകിച്ച് പടിഞ്ഞാറൻ യൂറോപ്പിൽ.
ലോഹ ധാതുക്കളുടെ വില വർദ്ധനവ്
ഒരു മാസത്തിനുള്ളിൽ അലുമിനിയം വില 20.79 ശതമാനവും നിക്കൽ 14.07 ശതമാനവും സിങ്ക് 11.25 ശതമാനവും ഉയർന്നു. ഇതേ കാലയളവിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില യഥാക്രമം 8 ,12 ശതമാനമായി വർദ്ധിച്ചു.
ലോകത്തിലെ അലുമിനിയത്തിന്റെ 6 ശതമാനവും ഖനനം ചെയ്ത നിക്കലിന്റെ 7 ശതമാനവും ഉത്പാദിപ്പിക്കുന്നത് റഷ്യയാണ്. ഉത്പാദിപ്പിക്കുന്ന സ്റ്റീലിന്റെ 80 ശതമാനവും ഉക്രൈൻ കയറ്റി അയക്കുകയാണ്. മൈക്രോചിപ്പുകളുടെ ഉത്പാദനത്തിന് നിർണായകമായ നിയോൺ, പലേഡിയം, പ്ലാറ്റിനം തുടങ്ങിയ അപൂർവ ലോഹങ്ങളുടെ വിലയും ഉയരുകയാണ്. നിലവിലുള്ള ചിപ്പ് ക്ഷാമത്തിനിടയിൽ ഈ ലോഹങ്ങളുടെ കുറവ് സാങ്കേതികവിദ്യയെയും വാഹന വ്യവസായത്തെയും സാരമായി ബാധിക്കും. വ്യോമയാന വ്യവസായം പോലും റഷ്യൻ ടൈറ്റാനിയത്തെ ആശ്രയിച്ചിരിക്കുന്നു. ടൈറ്റാനിയം നിർമ്മിക്കുന്ന റഷ്യൻ കമ്പനിയായ VSMPO-AVISMA-യിൽ നിന്നാണ് ബോയിങ്ങിനും എയർബസിനും അവരുടെ ടൈറ്റാനിയം ആവശ്യകതയുടെ മൂന്നിലൊന്നിൽ കൂടുതൽ വാങ്ങുന്നത്. വ്യോമയാന വ്യവസായം പോലും റഷ്യൻ ടൈറ്റാനിയത്തെ ആശ്രയിച്ചിരിക്കുന്നു. VSMPO-AVISMA-യിൽ ഇതുവരെ ഉപരോധങ്ങളൊന്നും ഉണ്ടായിട്ടില്ല.
Metal | Monthly Price Change % |
Aluminum | 20.79% |
Nickel | 14.07% |
Zinc | 11.25% |
Lead | 9.26% |
Tin | 6.35% |
ആഗോള പ്രതിസന്ധിക്ക് കാരണം സൂപ്പർ സൈക്കിളോ റഷ്യ-ഉക്രൈൻ സംഘർഷമോ?
Fool.com എന്ന സൈറ്റ് പറയുന്നതനുസരിച്ച്, “ഒരു സൂപ്പർ സൈക്കിൾ എന്നത് സുസ്ഥിരമായ വിപുലീകരണ കാലഘട്ടമായി നിർവചിക്കപ്പെടുന്നു, സാധാരണയായി ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കുമുള്ള ആവശ്യകതയിലെ ശക്തമായ വളർച്ചയാണ് ഇത് നയിക്കുന്നത്”. ഒരു സൂപ്പർ സൈക്കിളിൽ, സാമ്പത്തിക വളർച്ചയുടെ സുസ്ഥിരമായ കാലഘട്ടം വളരെ പെട്ടെന്നുള്ളതാണ്, ഉയർന്ന ആവശ്യകത നിറവേറ്റാൻ വിതരണത്തിന് കഴിയുന്നില്ല. ഇത് സാധനങ്ങളുടെ വില വർദ്ധനവിനും ഉയർന്ന പണപ്പെരുപ്പത്തിനും കാരണമാകുന്നു. വിപണിയിൽ അധിക ലിക്യുഡിറ്റി ഉള്ളപ്പോൾ ചരക്കുകളുടെ ആവശ്യകതയിൽ കുതിച്ചുചാട്ടം ഉണ്ടാകുന്നു.
കൊവിഡ് പ്രതിസന്ധിക്ക് ശേഷം അടിസ്ഥാന സൗകര്യങ്ങൾ, തൊഴിലവസരങ്ങൾ, സമ്പദ്‌വ്യവസ്ഥയിലെ മറ്റു ആവശ്യങ്ങൾ എന്നിവയ്ക്ക് വേണ്ടി സർക്കാർ അനേകം സാമ്പത്തിക ഉത്തേജന പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ കാലഘട്ടത്തിനുശേഷം വിതരണം നിലനിർത്താൻ കഴിയാത്ത വിധത്തിൽ ആവശ്യകത കുതിച്ച് ഉയരുന്നത് കാണാം.
ഒരുപക്ഷേ വിപണി ഒരു സൂപ്പർ സൈക്കിളിന്റെ ഭാഗമായി പ്രവർത്തിക്കുക ആണെങ്കിൽ കൂടി റഷ്യ- ഉക്രൈൻ സംഘർഷവും കൊവിഡ് പ്രതിസന്ധിയും ഇതിനെ ബാധിക്കുന്നത് കാണാം. ഇതിനകം നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങി നിൽക്കുന്ന കമ്പനികൾ ഒരു മന്ദതയിലാണുള്ളത്. മാത്രമല്ല, ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ സിസ്റ്റത്തിലെ പണലഭ്യത കുറയ്ക്കാനായി പലിശ നിരക്കുകൾ വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്. ആളുകളുടെ കൈയിൽ പണം ഇല്ലാതെ ആയാൽ ബൈയിംഗ് കുറയും. നിലവിലെ സാഹചര്യത്തിൽ നിക്ഷേപം വൈവിധ്യവൽക്കരിച്ചു കൊണ്ട് അച്ചടക്കത്തോടെ മാത്രം വിപണിയെ സമീപിക്കാൻ ശ്രമിക്കുന്നതാകും ഓരോ നിക്ഷേപകനും നല്ലത്.
Post your comment
No comments to display